തലശ്ശേരി:(www.panoornews.in) തലശ്ശേരി നഗരസഭാ പരിധിയിൽ തീവ്ര ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു.നഗരസഭാ പരിധിയിലെ വിദ്യാലയങ്ങൾ, അംഗൻവാടികൾ, ഘടക സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത മറ്റ് 6 സ്ഥലങ്ങളിലും ഞായറാഴ്ചതീവ്ര ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു. രാവിലെ 7 മുതൽ 10 വരെ നടത്തുന്ന പരിപാടിയിൽ അതത് മേഖലയിലെ നഗരസഭാ കൌൺസിലർമാർ നേതൃത്വം വഹിക്കുമെന്ന് നഗരസഭ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്ഥലത്തെ വ്യാപാരി സംഘടനാ പ്രതിനിധികൾ, രാഷ്ടിയ - സാംസ്കാരിക രംഗത്തെ സന്നദ്ധ പ്രവർത്തകർ, പൊതുപ്രവർത്തകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത സേനാംഗങ്ങൾ തുടങ്ങിയവരുടെ സഹകരണവും സജീവതയും മെഗാ യജ്ജത്തിൽ ഉറപ്പു വരുത്തും.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് മാലിന്യമുക്ത നവകേരളം ജനകിയ കാമ്പയിന്റെ ഭാഗമായി നടത്തുന്ന നാളത്തെ തീവ്ര ശുചീകരണ യഞ്ജവും തുടർ പ്രവർത്തനങ്ങളും വഴി ഈ മാസം 26നകം ടൗണുകൾ സമ്പൂർണ്ണ ശുചിത്വമുള്ളതായും ഓഫീസുകളും വിദ്യാലയങ്ങളും സമ്പൂർണ്ണ ഹരിത സ്ഥാപനങ്ങളായും പ്രഖ്യാപിക്കും. ഇതോടൊപ്പം 300 ലധികം സ്പോട്ടുകൾ ശൂചികരണം നടത്തി നഗര സഭയാകെ മാലിന്യമുക്തമാക്കുമെന്ന് ചെയർപേഴ്സൺ കെ.എം. ജമുനാ റാണി നഗരസഭാ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈസ് ചെയർമാൻ എം.വി.ജയരാജൻ, നഗരസഭ സിക്രട്ടറി എൻ. സുരേഷ് കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും കൌൺസിലർമാരുമായ സി.സോമൻ, ടി.സി.അബ്ദുൾഖിലാബ്, ഷബാനാ ഷാനവാസ്, എൻ. രേഷ്മ, ടി.കെ.സാഹിറ, സി.ഒ.ടി.ഷബീർ, ടി.പി.ഷാനവാസ്, ബംഗ്ലാ ഷംസുദ്ദീൻ, എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു
Intensive cleaning campaign organized within Thalassery Municipality limits