ബി ജെ പി പ്രവർത്തകനായിരുന്ന മുഴപ്പിലങ്ങാട്ടെ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് സി പി എം പ്രവർത്തകർ കുറ്റക്കാർ

ബി ജെ പി പ്രവർത്തകനായിരുന്ന മുഴപ്പിലങ്ങാട്ടെ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് സി പി എം പ്രവർത്തകർ  കുറ്റക്കാർ
Mar 21, 2025 11:42 AM | By Rajina Sandeep

(www.thalasserynews.in)ബിജെപി - ആർഎസ്എസ് പ്രവർത്തകൻ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ (32) രാഷ്ട്രീയവിരോധത്തിൽ കൊലപ്പെടുത്തിയ കേസിൽ ഒൻപത് പ്രതികൾ കുറ്റക്കാരെന്ന് കോടതി.

തലശേരി ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ആണ് സി പി എം പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പത്താം പ്രതിയെ വെറുതെ വിട്ടു. സിപിഎം പ്രവർത്തകനായ സൂരജ് ബിജെപിയിൽ ചേർന്നതിന്റെ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.


28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികൾ സംഭവശേഷം മരിച്ചു. തുടക്കത്തിൽ 10 പേർക്കെതിരെ യായിരുന്നു കേസ്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ. രജീഷ് നൽകിയ കുറ്റ സമ്മതമൊഴി പ്രകാരം രണ്ടു പ്രതികളെ കൂടി കേസിൽ ഉൾപ്പെടുത്തി. രജീഷ്, മനോരാജ് എന്നീ വരെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകി. 2010-ൽ കേസ് വിചാരണയ്ക്ക് പരിഗണിച്ചെങ്കിലും സാക്ഷിവിസ്താരം തുടങ്ങിയില്ല.


സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സൂരജിന്റെ അമ്മ സതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി. പ്രേമരാജൻ, പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. എൻ.ആർ. ഷാനവാസ് എന്നിവർ ഹാജരായി.


സിപിഎം പ്രവർത്തകരായ പത്തായക്കുന്ന് കാരായിന്റവിട ഹൗസിൽ ടി.കെ. രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസിൽ എൻ.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റു പറമ്പ് കണ്ട്യൻ ഹൗസിൽ കെ. ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയൻ്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കൻ വിട ഹൗസിൽ പ്രഭാകരൻ (65). പുതുശ്ശേരി ഹൗസിൽ കെ.വി. പദ്‌മനാഭൻ (67), മനോമ്പേത്ത് രാധാകൃഷ്ണൻ (60), എടക്കാട് കണ്ണവത്തിൻ മൂല നാഗത്താൻ കോട്ട പ്രകാശൻ (56), പുതിയ പുരയിൽ പ്രദീപൻ (58) എന്നിവരാണ് കേസിലെ പ്രതികൾ.


ഒന്നാംപ്രതി മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനി പള്ളിക്കൽ ഹൗസിൽ പി.കെ. ഷംസുദ്ദീൻ എന്ന ഷംസു, 12-ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി. രവീന്ദ്രൻ എന്നിവർ സംഭവ ശേഷം മരിച്ചു.


2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40-ന് ഓട്ടോയിലെ ത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ വെച്ചാണ് വച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. സംഭവത്തിന് ആറുമാസം മുൻപ് സൂരജിനെ വധിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ഇരു കാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു

Nine CPM workers convicted in the murder of BJP worker Suraj in Muzhappilangade

Next TV

Related Stories
എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

Apr 23, 2025 02:16 PM

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 23, 2025 01:43 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി ; മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Apr 23, 2025 12:10 PM

പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി ; മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി ; മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും...

Read More >>
ആക്രമണത്തിന്റെ സൂത്രധാരന്മാരേയും നടത്തിയവരേയും നിയമത്തിന്റെ മുന്നിലെത്തിക്കണം ; ഇന്ത്യക്കൊപ്പമെന്ന് ലോകനേതാക്കൾ

Apr 23, 2025 12:07 PM

ആക്രമണത്തിന്റെ സൂത്രധാരന്മാരേയും നടത്തിയവരേയും നിയമത്തിന്റെ മുന്നിലെത്തിക്കണം ; ഇന്ത്യക്കൊപ്പമെന്ന് ലോകനേതാക്കൾ

ആക്രമണത്തിന്റെ സൂത്രധാരന്മാരേയും നടത്തിയവരേയും നിയമത്തിന്റെ മുന്നിലെത്തിക്കണം ; ഇന്ത്യക്കൊപ്പമെന്ന് ലോകനേതാക്കൾ...

Read More >>
കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്

Apr 23, 2025 11:26 AM

കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്

കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക്...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന്  സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത്

Apr 23, 2025 09:19 AM

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത്

പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത് , പ്രതിക്കായുള്ള തിരച്ചിൽ ഊർജിതം...

Read More >>
Top Stories










News Roundup